Thursday 6 October 2016

യേശു ജനിച്ചുവോ

പാരിതിൽ വന്നു പിറന്ന ദെെവമേ
ഉന്നതങ്ങളിൽ വാഴ്ത്തും മഹത്വമേ....
നീ പിറന്നുവോ പുൽകൂടിൻ ലാളിത്യത്തിൽ
മന്നിലെ മനുഷ്യർക്ക് കൂട്ടാകുവാൻ
ലോകർക്ക് വഴികാട്ടാൻ
ജാതമോദം ചേർന്നു ദേവദൂതർ പാടിയന്നാ-
ട്ടിടയർ ചേർന്നുതൊഴുതു നിന്നൂ
ദൂരദേശേനിന്നു വന്നവർആദരാൽ കാഴ്ചവച്ചു നമിച്ചുനിന്നൂ
അസത്യത്തിൻ കോട്ടകളെല്ലാം സത്യപ്രകാശിതമായി
ആശ്രിതർക്കാശ്രയമായി
അജ്ഞാനത്തിൽ അറിവായി
നീ മന്നിൽ നടന്നുവെന്നോ

Wednesday 27 April 2016

ദിവ്യ സ്വപ്നം

മൂകാംബികാദേവി അനുഗ്രഹം ചൊരിയുന്ന പുണ്യഭൂമിയെൻ മനസ്സിൽ തെളിഞ്ഞൂ
ഉഷസ്സിൻ കുളിർമ്മയിൽ സൗപർണികതന്നിൽ ശക്തിതൻ സാന്നിധൃം ഞാനറിഞ്ഞൂ
നിർമാല്യപൂജയാം ദിവ്യമുഹൂർത്തത്തിൽ ദേവിയെൻ മനസ്സിൽ തെളിഞ്ഞൂ
ആ ദിവ്യശക്തിതൻ പ്രഭയാലെൻ മാനസം ആനന്ദ നിർവൃതിയടഞ്ഞൂ
ദീപസഹസ്രങ്ങൾ കെെകൂപ്പും സന്ധ്യയിൽ
ദീപാരാധനചെയ്വൂ ഞാൻ
പത്മശോഭയേറുമാ തൃപ്പാദത്തിൽ ഞാൻ ഭക്തിയോടെന്നും നമിപ്പൂ
സൗപർണ്ണികാതീര സ്മൃതികളിലലിഞ്ഞു ഞാനാ സ്വർഗ്ഗ ഭൂവിലെത്തി
പ്രകൃതിമനോഹരിയായി ചമഞ്ഞൊരാ വനിക കണ്ടുള്ളം കുളിർത്തൂ

Wednesday 16 March 2016

തറവാട്

ഓലയും ഓടും ഇഴപാകിനിന്നൊരാ മൺവീട്ടിലാണെൻെറ ബാല്യം
ചുറ്റും ഹരിതാഭ ചേർത്ത് നിന്നന്നൊക്കെ
വാഴയും ചീനിയും തെങ്ങും
മുറ്റത്തെ തെെമാവിൽ പൊൻചാർത്തലുകൾ പോൽ മാമ്പൂകൊലുമ്പുകൾ വിടർന്നിരുന്നൂ
കാക്കയും കുരുവിയും പലതരം കിളികളും ആശ്രയം കണ്ടൊരു പുളിമരവും
കിണറ്റിൻ കരയിലെ ചാമ്പയും മാത്രമോ
പിന്നാമ്പുറത്തൊരു കച്ചിത്തുറ
വീടിൻെറയോരം ചേർന്നൊഴുകിയ കെെതോടും
മണ്ണപ്പം ചുട്ടൊരാ കളിവീടുമിന്നെനിക്കെന്നെന്നും
നല്കുന്നു നല്ലോർമ്മകൾ

Thursday 10 March 2016

ലോകം

നിലാവറിയാതെ രാവിനു ദുഃഖം
മിഴിനീരറിയാതെ മനസിനു ദുഃഖം
ഗാനത്തിലില്ലാത്ത സംഗീതമധുരം
നയനങ്ങളറിയാത്ത വസന്തഭംഗിപോൽ
മനസ്സറിയാത്ത നൊമ്പരങ്ങളെത്രയോ
പറവകളിലുണരുന്നു പ്രഭാതമായ്
മോഹം
അരുവികളിലുണരുന്നു പുഷ്പമായ് മോഹം 
സുഖമറിയാതെ തേടിനടക്കുന്നു
സ്നേഹം നിലയ്ക്കാതെ പാടി നടക്കുന്നു

Thursday 25 February 2016

ജന്മാന്തരങ്ങൾ

വൃന്ദാവനത്തിൽ വളരും ചെടികളിൽ
ഒന്നായ് നമുക്ക് വളരാം
വിടരുന്ന പൂവിൻെറയിതളുകളായിട്ടൊരുനാൾ
നമുക്ക് കൊഴിയാം
ആടിക്കളിക്കും സൂനങ്ങളിൽ തേൻ നുകരുന്ന ശലഭങ്ങളാകാം
വിടരുന്ന മുല്ലതൻ മൊട്ടിൻ സുഗന്ധമായ്
എന്നും നമുക്കുറങ്ങീടാം
കാന്തി ചൊരിയുന്ന സൂര്യൻെറ മറ്റൊരു
കിരണമായ് തീരാം നമുക്ക്
വാനിലെ മഴവില്ലിനേഴു
 വർണ്ണങ്ങളിൽ ഒരുവർണ്ണമായ് നമുക്കലിയാം
നിലാവെഴും ചന്ദ്രന്റെ രശ്മിയിൽ
ഹാ നമുക്കുൾ കുളിരോടെ കഴിയാം
പുസ്തക ചുരുളുകൾക്കിടയിൽ മറ്റൊരു പുസ്തകതാളായിരിക്കാം
രാപ്പകലിങ്ങനെ മാറി  വരുമ്പോളതിലൊരു ജന്മമായ് കൂടാം

Monday 18 January 2016

താഴ്വര

നറുനിലാവിൻ പുഞ്ചിരിയുമായ്
എന്നുള്ളിലൊരു കൊച്ചു താഴ്വര
പൂത്ത്തളിർത്തൊരാ വൻമരകൂട്ടങ്ങൾ
ആശ്രയമേകുന്നു കുഞ്ഞു ലതകൾക്കായ്
തേനുണ്ട് രസിക്കും വണ്ടിൻ കൂട്ടവും
പുൽചെടിതുമ്പിലെ മഞ്ഞിൻ കണങ്ങളും
അഴകോടൊഴുകുമാ കൊച്ചരുവിയും
പൂക്കളോടുല്ലസിച്ച് പുൽനാമ്പിനോട് കഥ പറഞ്ഞ്
ഞാനാസ്വപ്നതാഴ്വരയിൽ
ഒരു ചെറുചില്ലതൻ സ്പർശം എന്നിലൊരായിരം സാന്ത്വനമായി
പൊഴിയും പുഷ്പങ്ങളെന്നിൽ
ഒരായിരം വർണ്ണങ്ങളായി
എത്ര സൂനങ്ങൾ ചിരിച്ചുല്ലസ്സിക്കുന്നു
എത്ര മണ്ണിൽ നിശ്ചലമമർന്നുപോയ്
 പൂത്തൂവിടർന്നൊരാപൂവുകൾ കാണുമ്പോൾ
പൂവണിനിലാവത്തു താരകൾ ചിരിക്കുമ്പോൾ
മഞ്ഞിൻകണം നിലാവത്ത് മിന്നിതിളങ്ങുമ്പോൾ
എൻ മനസ്സിൽ വിടരുന്നു ഓംകാര മന്ത്രങ്ങൾ ശാന്തിതൻ ഓളങ്ങൾ .

Thursday 14 January 2016

മേഘമേ പറയുമോ

നീലാകാശത്തിൻ ശോഭയായി
ഒഴുകി നടക്കുന്ന വെൺമേഘമേ
അർക്കനെ തേടി അലഞ്ഞു നടക്കും നീ നിൻ ശോഭയെത്രയെന്നറിയുന്നുവോ 
കാണാതെയാകുമ്പോൾ ദുഖത്താൽ നീ
ശ്യാമവർണ്ണാംഗയായ് മാറിടുന്നു
എങ്കിലും നീ നിത്യശോഭയായി
വിണ്ണിലെന്നും വിളങ്ങീടുന്നൂ
നീ തൂകും കണ്ണീർതുള്ളിയൊരു
വാർമഴയായ് മണ്ണിലലിഞ്ഞുവല്ലോ
ദിനകര കിരണങ്ങൾ കണ്ടിടുമ്പോൾ
നിൻ പുഞ്ചിരിയായ് മഴവില്ലുണർന്നു
ആയതിൻ സപ്ത വർണ്ണങ്ങളാലേ
നിൻ ഹർഷമോദങ്ങൾ കാണായല്ലോ
സൂര്യകിരണത്താൽ നിൻ ശോഭ 
 എത്രയോ സുന്ദരമായി മാറി
വിടപറഞ്ഞകലുന്ന സൂര്യബിംബത്തെ നീ
പരിഭവത്തോടെ അനുഗമിച്ചൂ
അന്നേരം നീ ഹൃദയ വർണ്ണയായ്
വിണ്ണിൻ മുഖഛായ മാറ്റിയല്ലോ
കടലോരമിഥുനങ്ങളതു കണ്ടിട്ട്
കളിവാക്കിതെത്രയോ ചൊന്നിരിക്കാം
വീണ്ടുമാ സൂര്യാഗമനത്തിനായ്
കാത്ത് നീ വിണ്ണിലൊഴുകിടുന്നു

Saturday 2 January 2016

നെൽപാടം

പുലരിയോരോന്നിലും കെെകോർത്തു നമ്മൾ
നിറഞ്ഞപാടം കടന്നതോർമ്മയില്ലേ
മഞ്ഞകതിരുകൾ ചൂടിയ നെൽപാടവരമ്പിലൂടെ നമ്മൾ ഓടി നടന്നതോർമ്മയില്ലേ
പ്രക്യതിയണിഞ്ഞൊരാ പച്ചപട്ടിൽ
മിഴിതറഞ്ഞു നിന്നതോർമ്മയില്ലേ
ശ്യാമമേഘങ്ങൾ പൊഴിക്കുമാ ജലകണം ചിതറിവീണവെൺമുത്തുകൾ പോലതിലതിലെ
ചിത്രവർണ്ണങ്ങളായ്  മാറിയതോർമ്മയില്ലേ
കുഞ്ഞിളം കാറ്റിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കുമാ നെൽചെടികളിൽ
പുതുമഴ പെയ്തതോർമ്മയില്ലേ
നെല്ലോലകൾ തൻ മർമ്മരം കാതോർത്തതോർമ്മയില്ലേ
ചിത്രശലഭമായ് ഞാൻ പാറിനടന്നൊരാ
വരമ്പുകളെനിക്കിന്നന്യമാകുന്നുവോ
വീണ്ടുമാ സുദിനങ്ങൾക്കായ്
കേഴുന്നിതാ എൻ മനം

Friday 1 January 2016

അറിയാതെ

പുലരുവാൻ വെമ്പുന്ന രാവിൽ
ഞാനറിയാതിരുന്നൊരാ സ്നേഹം
അറിയാതെ അറിയുന്ന സ്നേഹമായ്
എന്നിലലിയാതെയലിയുന്നുവോ

കേൾക്കുവാൻ കൊതിക്കുന്ന വാക്കുകൾ
ഞാനറിയാതെ കർണ്ണത്തിൽ വീണുവോ
അറിയാതെ പറയുന്ന കവിതയായ്
എന്നിൽ നിറയാതെ നിറയുന്നുവോ

തീരാത്ത തീരാത്ത നോവുകളിൽ
ഞാനറിയാതെ ഉഴലുന്നനേരം
അറിയാതെ വീഴുന്ന മഴയായ്
എന്നിൽ പെയ്യാതെ പെയ്യുന്നുവോ

കാത്തിരിക്കുന്നൊരാ മധുരം
ഞാനറിയാതെ അധരത്തിൽ കിനിയുന്നുവോ
നുകരാതെ നുകരുന്ന തേനായ്
എന്നിൽ ഒഴുകാതെ ഒഴുകുന്നുവോ

കാണാൻ വെമ്പുന്ന ജീവൻ
ഞാനറിയാതെ എന്നരികിലെത്തിയോ
പൂക്കാതെ പൂക്കുന്ന മോഹമായ്
എന്നിൽ വിരിയാതെ വിരിയുന്നുവോ.