Saturday 7 November 2015

ചിന്തകൾ

നിശീഥിനി നിൻ ഏകാന്തമാം യാമങ്ങളിൽ നിന്നു ഞാൻ വേദനയോടിതാ വിടചൊല്ലുന്നു
എൻെറ മനസിൽ വിരിഞ്ഞതലതൊട്ടപ്പനെ ഇന്നാരോ തട്ടി തെറിപ്പിച്ചു

Thursday 5 November 2015

നിനക്കായ്

എന്നെ തഴുകുന്ന കാറ്റിനോടും
ആടി കളിക്കുന്ന പൂവിനോടും
പുഞ്ചിരി തൂകുന്ന പകലിനോടും
നിലാവൊഴുക്കുന്ന രാവിനോടും
എന്നുമെൻമനമാരായുന്നൂ
എന്തേ വരാത്തതീവർഷമേഘം
എന്നുമെൻ കണ്ണുകൾ കാത്തിരിപ്പൂ
നിറമാർന്ന മഴവില്ലിൻ ഭംഗികാണാൻ
എന്നുമെൻ കർണ്ണങ്ങൾ കാത്തിരിപ്പൂ
നിൻ മധുരഗാനമൊന്നാസ്വദിക്കാൻ
ഒരു കാറ്റിലൊത്തിരി കുളിരുമായി
ഇത്തിരി മണ്ണിൻ സുഗന്ധമേറി
വരിക നീ ഒരുനാളിൽ എന്നരികിൽ
എൻ മൗനഗാനത്തിന് താളമാകാൻ
നീവരൂ ഭൂമിക്ക് സാന്ത്വനമായ്
ആത്മാവിനുള്ളിലെ പുളകമാകാൻ
നീയെൻ സവിധത്തിൽ വേഗമെത്തൂ
ഞാനെന്നും കാത്തിരിപ്പൂ നിനക്കായ്
നിൻവർഷ ബിന്ദുക്കൾ
എന്നിൽ പതിക്കുമ്പോൾ
എന്നിൽ വിടരുമൊരു ചെറുപുഞ്ചിരി
ആ സുഖ സ്പർശത്തിലലിഞ്ഞു
സുന്ദര സ്വപ്നം പോൽ ഞാനിരിക്കും
അർക്കരശ്മികളെന്നെ തലോടുമ്പോൾ ഞാനുണരും നിനക്കായ് കാത്തിരിക്കും.

ചിങ്ങപുലരിയിലൊരോണം

ഓണമായോണമായ്
പൊൻതിരുവോണമായ്
ഓണഗീതങ്ങൾ തൻ ഉൗഴമായ്
മഞ്ഞകോടിയുടുത്തുനടന്നൊരു ചിങ്ങപ്പുലരിയെന്നോർമ്മയിലെത്തിയൊരോണം
എങ്ങോ പൊയ്പോയ സൗഭാഗ്യ കാലത്തിൻ സ്മൃതിയുമായ്
അറിയാതെ മൂളീയ ഏതോ വരികൾ തൻ താളമായ് വന്നണയുന്നൂ ഓണം
പൂക്കൾപറിക്കുവാനോടി നടന്നൊരു സ്വപ്നമായ്മാറിയിന്നെൻെറ ഓണം
ഒത്തൊരുമിച്ച് ചിരിച്ചുല്ലസിച്ചൊരാ
ഒരുമതൻസ്മരണയായിവന്നുവോണം
തുമ്പയും തുളസിയും കെെകോർത്തു നിന്നൊരാപൂക്കാലമോർക്കുന്നു എൻെറ ഓണം
ബാലൃമെഴുതിയോരാപൂക്കളത്തിലെ
വർണങ്ങളായ് മാറിയിന്നെൻെറഓണം
ഇൗറനുടുത്തൊരമ്പലദർശനചന്ദനഗന്ധമുർണത്തും ഓർമ്മയായ് വന്നണയുന്നു വീണ്ടുമൊരോണം
പൊയ്പോയബാലൃത്തിൻനല്ലോർമ്മകൾ തൻ സ്മൃതിതന്നണയുന്നു തിരുവോണം