Wednesday 16 March 2016

തറവാട്

ഓലയും ഓടും ഇഴപാകിനിന്നൊരാ മൺവീട്ടിലാണെൻെറ ബാല്യം
ചുറ്റും ഹരിതാഭ ചേർത്ത് നിന്നന്നൊക്കെ
വാഴയും ചീനിയും തെങ്ങും
മുറ്റത്തെ തെെമാവിൽ പൊൻചാർത്തലുകൾ പോൽ മാമ്പൂകൊലുമ്പുകൾ വിടർന്നിരുന്നൂ
കാക്കയും കുരുവിയും പലതരം കിളികളും ആശ്രയം കണ്ടൊരു പുളിമരവും
കിണറ്റിൻ കരയിലെ ചാമ്പയും മാത്രമോ
പിന്നാമ്പുറത്തൊരു കച്ചിത്തുറ
വീടിൻെറയോരം ചേർന്നൊഴുകിയ കെെതോടും
മണ്ണപ്പം ചുട്ടൊരാ കളിവീടുമിന്നെനിക്കെന്നെന്നും
നല്കുന്നു നല്ലോർമ്മകൾ

Thursday 10 March 2016

ലോകം

നിലാവറിയാതെ രാവിനു ദുഃഖം
മിഴിനീരറിയാതെ മനസിനു ദുഃഖം
ഗാനത്തിലില്ലാത്ത സംഗീതമധുരം
നയനങ്ങളറിയാത്ത വസന്തഭംഗിപോൽ
മനസ്സറിയാത്ത നൊമ്പരങ്ങളെത്രയോ
പറവകളിലുണരുന്നു പ്രഭാതമായ്
മോഹം
അരുവികളിലുണരുന്നു പുഷ്പമായ് മോഹം 
സുഖമറിയാതെ തേടിനടക്കുന്നു
സ്നേഹം നിലയ്ക്കാതെ പാടി നടക്കുന്നു